സീതാ വിരഹം
പറയൂ സഹോദരാ; ലക്ഷ്മണാ ഇനിയും ഞാ-
നെവിടെ തിരക്കണം മല്‍ സഖി വൈദേഹിയെ!
ദിനവും മുന്നില്‍ പൊന്നിന്‍ പൂമഴചിരിയുമായ്
തെളിയും ശീതാംശുവിന്നെവിടെ പൊലിഞ്ഞു പോയ്
വിധിയേ പോലും പോരില്‍ പൊരുതി പുറത്തക്കും
വിഗരം വിതുമ്പുന്നു പ്രേമ ഭാജനത്തിനായ്
കൂരിരുട്ടെങും നോക്കി ക്രൂരമായ് ച്ചിരിച്ചുകൊ-
ണ്ടീറനാം മുടിക്കെട്ടൊന്നഴിച്ചു കുടയവേ
ശീതളാര്‍ണ്യം കണ്ണീര്‍ വാര്‍ക്കുന്നു , സീതാരാമ
ശ്രീകരം പ്രകീര്‍ത്തിചൊരീയിളം കാറ്റും നിന്നു
വെള്ളിമണികളാ കണ്‍കളില്‍ തെളിഞ്ഞൊന്നു-
മിന്നിനിന്നടര്‍ന്നുവീണമ്മണ്ണിന്‍ ഹ്ര്ദയത്തില്‍
ഇടറിപൊയീ തെല്ലൊന്നരിയില്ലടക്കുവാന്‍
കഴിയുന്നില്ലെന്‍ കരള്‍ പിടയുന്നു ലക്ഷമണ
മൌനയായ് ഗോദാവരി ; കൊച്ചു കാല്‍ ച്ചിലങ്കതന്‍
മണികള്‍ ച്ചിരിച്ചതു മൈധിലിക്കായിട്ടത്രേ
ചിരിക്കാന്‍ മറന്നു പോയ് പൂവുകള്‍ ; നിശബ്ദത
നെടുവീര്‍പ്പിടുന്നു ഈ കാനനം തേങ്ങുന്നുവൊ
മടങ്ങു സൌമിത്രേ നീ ഏകനായ് അയൊദ്ധ്യയില്‍
നടുങ്ങും ഈ ഭൂവില്‍ ഞാന്‍ ജീവിതമണ്ക്കട്ടെ!

എന്‍റെ മുത്തശ്ശി*




വത്സരമയ്യായിരമായ് കാണണ-
മുത്സുകമെന്നുടെ മുത്തശ്ശി
എന്‍ കുലവും കുലധര്‍മങ്ങളെയും
എന്നു മനശ്വരമാക്കുന്നു.

കാലം തോറ്റു വണങ്ങി മുഖശ്രീ
താലപ്പൊലിയായ് നില്‍ക്കുമ്പോള്‍
ചില്ലി ചുളിക്കുന്നമ്പിളി
മുല്ല പ്പൂവു വിരിച്ചൊരു മാനത്തില്‍.

നിത്ത്യവുമാമുഖ മലരില്‍ കത്തും
സത്യത്തിന്‍ തീജ്വാലകളില്‍
അറ്റു പതിക്കുന്നാസുര ചേതന
മുറ്റിയ മൂര്‍ധാവീമണ്ണില്‍.

പണ്ടേ പലരും പരയാറുണ്ടിതു
ശുണ്ഡിയെടുക്കണ മുത്തശ്ശി
കളിയും കദകളുമായിച്ചെന്നാല്‍
കലി കയറുന്നൊരു മുത്തശ്ശി.

ഉണ്ടായതുമുതലെന്നും കളിചിരി
ച്ചുണ്ടില്‍ തത്തിച്ചെല്ലുമ്പോള്‍
ഉണ്ടായിട്ടില്ലിതു വരെയെന്നെ
കണ്ടൊരു കലഹ പുകിലൊന്നും.

*എന്‍റെ ഇല്ലത്തേ പരദേവതയെ (ശ്രീപൊര്‍ക്കലിയെ) പരാമര്‍ശിക്കുന്നു.